സലീല്‍ ഇബ്രാഹിം
അറിഞ്ഞതില്‍ നിന്നുള്ള മോചനമാണ് ഒരു വിപ്ലവകാരി.
ഓരോ ചുവന്ന സൂര്യോദയങ്ങളിലും
മീസാന്‍ കല്ലുകളിലവന്‍ പുനര്‍ജനിക്കും

ഇതാ നടപ്പാതയിലൊരു പരിവ്രാചകന്‍
യാചനയുടെ ഭാണ്ടക്കെട്ടില്‍ നിന്ന്
കാഴ്ച നഷ്ട്ടപ്പെട്ട രണ്ടു കണ്ണുകള്‍
ഇതാ ഒരുടഞ്ഞ കണ്ണാടി
അമൂര്‍ത്ത ചിത്രങ്ങളുടെ മരുഭൂമി
ഇതാ കീഴടങ്ങിയവരുടെ കവി
തൂലികതുമ്പിലെ കണ്ണീരിലൊരു ചിത
ഇതാ അക്രമിക്കപ്പെട്ടവരുടെ ഗുരു
മൗനത്തിന്റെ കല്ലറയില്‍ നിങ്ങള്‍ക്കൊരിര
ഇതാ തൂക്കു മരത്തിലൊരു പ്രവാചകന്‍
ഉടഞ്ഞ കണ്ണാടിയിലൊരു മുറിഞ്ഞ നാവ്
ഇതാ ഉരുകിതീരാറായൊരു മെഴുകുതിരി
കീഴടങ്ങുക ! അതിജീവനം പാപമാണ്
മിനാരങ്ങള്‍ക്ക് മേലെ എഴുത്ത് പലകയില്‍
പുതിയൊരു ഫലകം കൊത്തി
അബാബീല്‍ പക്ഷികള്‍ പറന്നകലുന്നു
"silence is death !!
സലീല്‍ ഇബ്രാഹിം
മുറിവുകള്‍ ഒരോര്‍മപ്പെടലാണ്.
മറക്കാനാവാത്ത ചില പാടുകളുടെ വെളിപാട്
മുറിവുകളുടെ ഓരങ്ങളില്‍ നാം ന്യായങ്ങളുടെ തട കെട്ടുന്നു
നോവിന്‍റെ തുടി താളത്തില്‍ സ്വപ്നങ്ങളുടെ ആത്മഹത്യകളില്‍
അവ പൊട്ടിയൊലിക്കുന്നു.
മുറിവുകള്‍ അപ്പോള്‍ ദുര്‍ഗന്ധമാണ്
ചെയ്തു മറന്നതും പെയ്തു മറഞ്ഞതും
കുത്തിയോലിച്ചൊരു നിണ ഗംഗ!
പൊതിഞ്ഞു വെച്ചവയെല്ലാം കാലം വെളിപ്പെടുത്തുന്നു
മുറിവുകള്‍ അപ്പോള്‍ പൊളിചെഴുത്താണ്...
സലീല്‍ ഇബ്രാഹിം
നീയൊരു പൂവായിരുന്നു
ജീവിതത്തിന്റെ ഊര്‍വ്വരതയില്‍
ഒരു വസന്തം വിരിയിച്ച്‌...
നീയൊരു കാറ്റായിരുന്നു
അനര്തങ്ങളുടെ ജീവിതചൂളയില്‍ 
ഒരു കുളിര്‍ തെന്നലായ് ...
നീയൊരു വിളക്കായിരുന്നു
കൂരിരുള്‍ മുറ്റിയ കൈ രേഖയില്‍
ഒരു മണ്‍ വിളക്കായ്‌...
പക്ഷെ ഒരുച്ച്വാസത്തിന്റെ നൊടിയിടയില്‍
നീയപ്രത്യക്ഷമാവുമ്പോള്‍
ഞാന്‍ സ്വയം നഷ്ട്ടപ്പെടുന്നു .